ഇരുപതാം
നൂറ്റാണ്ടിലെ ലോകപ്രശസ്തരായ
ഭാരതീയ ശാസ്ത്രജ്ഞരിൽ
പ്രമുഖനാണ് ചന്ദ്രശേഖര
വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ
പ്രഭാവം എന്ന
കണ്ടെത്തലിന് 1930-ൽ
ഭൗതികശാസ്ത്രത്തിലെ നോബൽ
സമ്മാനത്തിന് അർഹനായി.
ഫിസിക്സിൽ
ആദ്യമായി നോബൽ സമ്മാനം നേടിയ
ഏഷ്യക്കാരനുമാണ്.
1888 നവംബർ
7-ന്,
തമിഴ്‌നാട്ടിലെ തഞ്ചാവൂർ
ജില്ലയിൽ,
ചന്ദ്രശേഖര
അയ്യരുടേയും പാർവതി അമ്മാളുടേയും
രണ്ടാമത്തെ മകനായി ചന്ദ്രശേഖര
വെങ്കിട്ടരാമൻ ജനിച്ചു.
അഞ്ച്
ആണ്മക്കളും മൂന്നു പെണ്മക്കളുമായി
ഈ ദമ്പതികൾക്ക് എട്ട് മക്കളാണ്
ഉണ്ടായിരുന്നത്.
സ്ക്കൂൾ
വിദ്യാഭ്യാസകാലഘട്ടത്തിൽ,
രാമൻ,
പഠനത്തിൽ
ഉന്നതനിലവാരം പുലർത്തി.
സ്കോളർഷിപ്പുകളും
സമ്മാനങ്ങളും വാരിക്കൂട്ടി.
ചെറുപ്പത്തിൽതന്നെ
രാമന് ഭൗതികശാസ്ത്രത്തിൽ
ഏറെ താല്പര്യമുണ്ടായിരുന്നു.
അദ്ദേഹം
ഒരു ഡൈനാമോ അന്നേ സ്വയം
നിർമ്മിച്ചു.
ബുദ്ധിശക്തിയിൽ
ഉന്നതനിലവാരം പുലർത്തിയെങ്കിലും
രാമന്റെ ആരോഗ്യസ്ഥിതി
മോശമായിരുന്നു.
1907 ജൂണിൽ
രാമൻ അക്കൗണ്ടന്റ്
ജനറലായി, കൽക്കട്ടയിൽ,
ജോലിയിൽ
പ്രവേശിച്ചു.
അവിടെ
രാമൻ വാടകക്ക് വീടെടുത്ത്
താമസം ആരംഭിച്ചു.
ഇതിനടുത്തായിരുന്നു ഇന്ത്യൻ
അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ
ഓഫ് സയൻസ് (ഐ.എ.സി.എസ്.)
എന്ന
സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്.
ജോലികഴിഞ്ഞുള്ള
സമയം അവിടത്തെ പരീക്ഷണശാലയിൽ
ഗവേഷണം നടത്തുന്നതിന് രാമന്
അനുവാദം ലഭിച്ചു.
ജോലിസമയത്തിനു
ശേഷം അതിരാവിലേയും രാത്രിയിലുമായി
രാമൻ ഇവിടെ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു.
രാമൻ
തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ
പ്രസിദ്ധീകരിച്ചിരുന്നു.
തൽഫലമായി, 1912-ൽകർസൺ
റിസർച്ച് പ്രൈസും (Curzon
Research Prize) 1913-ൽ വുഡ്‌ബേൺ
റിസർച്ച് മെഡലും (Woodburn
Research Medal) അദ്ദേഹത്തിനു
ലഭിച്ചു.1921-ൽ
അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക്
ആദ്യമായി യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന
സയൻസ് കോൺഗ്രസ്സിൽ കൽക്കട്ടാ
സർവകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു
രാമൻ എത്തിയത്.
അവിടെ
വെച്ച് അദ്ദേഹം പ്രശസ്ത
ഭൗതികശാസ്ത്രജ്ഞന്മാരായ ജെ.ജെ.
തോംസൺ, ബ്രാഗ്ഗ്, റുഥർഫോർഡ് എന്നിവരെ
പരിചയപ്പെട്ടു.
ഇംഗ്ലണ്ടിൽനിന്ന്
തിരിച്ചുള്ള യാത്ര,
ചരിത്രപ്രസിദ്ധമായ
കണ്ടുപിടുത്തത്തിന്
വഴിതെളിച്ചു മധ്യധരണ്യാഴിയിലൂടെയുള്ള ആ
കപ്പൽയാത്രയിൽ,
സമുദ്രത്തിന്റെ
നീലനിറത്തെക്കുറിച്ച്
അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന്
താല്പര്യം ജനിച്ചു.
അങ്ങനെ പ്രകാശത്തിന്റെ
വിസരണം (Scattering
of Light) എന്ന
പ്രതിഭാസത്തെക്കുറിച്ച്
പഠിയ്ക്കാനും അതുവഴി രാമൻ
പ്രഭാവം (Raman
Effect) എന്ന
കണ്ടെത്തലിന് തുടക്കം
കുറിയ്ക്കാനും സാധിച്ചു.
ശാസ്ത്രത്തോട്
ഏറെ അഭിനിവേശം പുലര്‍ത്തിയിരുന്ന
രാമന്‍ എന്നും എങ്ങനെ ?
എന്തുകൊണ്ട്
?
ചോദ്യങ്ങള്‍
സ്വയം ചോദിക്കുകയും ഉത്തരങ്ങള്‍
അന്വേഷിക്കുകയും ചെയ്തു.
ഈ
അന്വേഷണമാണ് അദ്ദേഹത്തെ
ലോകത്തിലെ മഹാന്മാരായ
ശാസ്ത്രജ്ഞരിലൊരാളാക്കിയത്.
നമുക്കും
അദ്ദേഹത്തിന്റെ വഴിയെ
സഞ്ചരിക്കാം.
അദ്ദേഹത്തിന്റെ
ജന്മദിനത്തില്‍ വിദ്യാലയത്തില്‍
പ്രത്യേക അസംബ്ലി ചേര്‍ന്ന്
അനുസ്മരണം നടത്തി.
കുട്ടികള്‍ക്കൊപ്പം
ശ്രീ.അജ്മല്‍
മാഷും ഹെഡ്മാസ്റ്റര്‍
ശ്രീ.ദിവാകരന്‍
മാഷും സംസാരിച്ചു.
നവംബര്‍
വിശേഷങ്ങള്‍ പതിപ്പ് സ്കൂള്‍
ഡപ്യൂട്ടി ലീഡര്‍ക്ക് നല്‍കി
പ്രകാശിപ്പിച്ചു.
No comments:
Post a Comment