മീസില്‍സ്, റൂബെല്ലാ രോഗങ്ങളെ ഇന്ത്യയില്‍ 2020 ഓടെ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് എം.ആര്‍.വാക്സിന്‍. വാക്സിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിദ്യാലയത്തില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തില്‍ ഇരിട്ടി പി.എച്ച്.സി യിലെ ഡോക്ടര്‍ ക്ലാസെടുത്തു. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായിരുന്നു.
പ്രതിരോധമാണ് ഫലപ്രദമായ മാർഗമെന്ന തിരിച്ചറിവിലാണ് മാരകമായ മീസിൽസ്-റുബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പ്രതിരോധ തീവ്രയജ്ഞ പരിപാടികൾക്ക് തുടക്കമിടുന്നത്.രാജ്യത്ത് പ്രതിവർഷം 49,200 കുട്ടികൾ മീസിൽസ് രോഗംമൂലം മരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഗർഭിണികളിൽ ബാധിക്കുന്ന റുബെല്ല വഴി മരിക്കുകയും ജനനത്തിലേ വൈകല്യം സംഭവിക്കുന്നതുമായ കുട്ടികളുടെ കണക്കുകളും ആയിരക്കണക്കിനാണ്. എം.ആർ. വാക്സിന് പാർശ്വഫലങ്ങളില്ല. തികച്ചും സുരക്ഷിതമാണ് ഈ കുത്തിവെപ്പ്. ഇതൊരു പുതിയ വാക്സിൻ അല്ല. കഴിഞ്ഞ അമ്പതുവർഷമായി ലോകം മുഴുവൻ കൊടുത്തുകൊണ്ടിരിക്കുന്ന മീസിൽസ്-റുബെല്ല വാക്സിനുകൾ സംയോജിപ്പിച്ചതാണ് ഇപ്പോഴുള്ള ഒറ്റ വാക്സിൻ.
No comments:
Post a Comment