2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Friday, 3 March 2017

ദേശീയ ശാസ്ത്രദിനാഘോഷവും ശാസ്ത്ര ശില്പശാലയും

      ഇന്ത്യക്ക് ആദ്യ ശാസ്ത്രനോബല്‍ സമ്മാനിച്ച ചന്ദ്രശേഖര വെങ്കിട്ട രാമന്‍ തന്റെ കണ്ടെത്തല്‍- രാമന്‍പ്രഭാവം ലോകത്തോട് പ്രഖ്യാപിച്ച ദിനമാണ് 1928 ഫിബ്രവരി 28. ഈ ദിനത്തിന്റെ ഓര്‍മ്മക്കായാണ് നാം ഫിബ്രവരി 28 ശാസ്ത്രദിമായി ആഘോഷിക്കുന്നത്.


     ദേശീയ ശാസ്ത്രദിനാഘോഷവും സി.ആര്‍.സിയിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശാസത്രോപകരണ നിര്‍മ്മാണ ശില്പശാലയും - ശാസത്രം എത്ര ലളിതം - വിദ്യാലയത്തില്‍ നടന്നു.



   പ്രധാനാധ്യാപകന്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതമാസംസിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായിരുന്നു. ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍റഹ്മാന്‍ ആസംസകള്‍ അറിയിച്ചു.



    ശാസ്ത്രദിനത്തിലെ മുഖ്യാതിഥി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്നും വിരമിച്ച ശ്രീ.പി.എം. സിദ്ധാര്‍ത്ഥന്‍ ആയിരുന്നു. ശാസ്ത്രദിനത്തെക്കുറിച്ചും ഈ വര്‍ഷത്തെ ശാസ്ത്രദിനത്തിന്റെ സന്ദേശം- ശാസ്ത്രസാങ്കേതികവിദ്യകള്‍ ഭിന്നശേഷിക്കാര്‍ക്ക് എന്നത് നിരവധി സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരിച്ചു നല്‍കി. കുട്ടികള്‍ക്ക് ഏറെ ആവേശമുണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. തുടര്‍ന്ന് തന്റെ ഇഷ്ടവിഷയമായ ബഹിരാകശ ഗവേഷണത്തെക്കുറിച്ചും ബഹിരാകാശ ജീവിതത്തെക്കുറിച്ചും  അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. ശാസ്ത്രകേരളം മാസികയുടെ പത്രാധിപ സമിതി അംഗം എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം കുട്ടികളുടെ സംശയങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കി.





   തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ശില്പശാലയായിരുന്നു. ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഭാരവാഹിയും മട്ടന്നൂര്‍ ഉപജില്ലാ സയന്‍സ് ക്ലബ്ബ് സിക്രട്ടറിയും മികച്ച ശാസ്ത്രാധ്യാപകനുമായ ശ്രീ. ജയകൃഷ്ണന്‍ മാസ്റ്ററും പനമ്പറ്റ ന്യൂ.യു.പി.സ്കൂളിലെ ശാസ്ത്രാധ്യാപകനും കുട്ടികള്‍ക്കായി ധാരാളം ലഘുപരീക്ഷണശില്പശാലകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ.രഞ്ജിത്ത് മാസ്റ്ററുമാണ് ശില്പശാലക്ക് നേതൃത്വം നല്‍കിയത്. നോകോസ്റ്റ്/ ലോകോസ്റ്റ് വസ്തുക്കല്‍കൊണ്ട് എങ്ങനെ മികച്ച ശാസത്രോപകരണങ്ങള്‍ തയ്യാറാക്കാമെന്ന് അവര്‍ കാണിച്ചു നല്‍കി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് ധാരാളം ശാസത്രോപകരണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.













    സമയപരിമിതി ഒരു പോരായ്മയായിരുന്നെങ്കിലും ഏറെ പ്രയോജനപ്രദമായിരുന്നു ശില്പശാലയെന്ന് പങ്കാളികള്‍ അഭിപ്രായപ്പെട്ടു. ഇതുപോലുള്ള സില്പശാലകള്‍ ഇനിയും ആവശ്യമാണെന്നും അവര്‍ അറിയിച്ചു. സി.ആര്‍.സി കോ-ഓഡിനേറ്റര്‍ ശ്രീമതി ലിജിനയുടെ നന്ദി പ്രകടനത്തോടെ ശില്പശാല വൈകുന്നേരം 4 മണിക്ക് സമാപിച്ചു.

No comments:

Post a Comment