2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 27 July 2017

എ.പി.ജെ.അബ്ദുള്‍ കാലം സ്മൃതി ദിനം


ഇന്ത്യയുടെ മിസൈല്‍മാന്‍- അബ്ദുള്‍ കലാമിന് പ്രണാമങ്ങള്‍


  
   ഇന്ത്യയെ ഏറെ പ്രചോദിപ്പിച്ച നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി ഓര്‍മ്മയായിട്ട്  രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് അലപം ചില കാര്യങ്ങള്‍ .. . 
    
ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള കലാമിന്റെ യാത്ര അര്‍പ്പണത്തിന്റെതും കഠിനാധ്വാനത്തിന്റെതും കൂടിയായിരുന്നു.

      1931ല്‍ രാമേശ്വരത്തെ നിര്‍ധനനായ വള്ളക്കാരന്റെ മകനായാണ് അബ്ദുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍കലാം ജനിച്ചത്. കക്ക പെറുക്കി വിറ്റും പത്രം വിറ്റുമായിരുന്നു പഠനച്ചെലവ് കണ്ടെത്തിയിരുന്നത്.

      
      ചെറുപ്പം മുതലേ ആകാശ വിസ്മയക്കാഴ്ചകളില്‍ തത്പരനായ കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ..ടി.യിലാണ് എയ്‌റോനോട്ടിക് എന്‍ജിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ ജോലികിട്ടി. ഇക്കാലയളവിലാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മോനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് കലാമിനെ റോക്കറ്റ് എന്‍ജിനീയറാകാന്‍ പ്രേരിപ്പിച്ചതും സമ്മര്‍ദം ചെലുത്തിയതും.

     ഇവിടെനിന്നാണ് റോക്കറ്റുകളുടെ ലോകത്തിലേക്കുള്ള കലാമിന്റെ കുതിപ്പിന് തുടക്കം കുറിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലൂവത്തിന് മാറ്റിവെക്കുകയെന്നതായിരുന്നു പിന്നീടദ്ദേഹത്തിന്റെ ലക്ഷ്യം.


      1969-ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. 1980 ജൂലായ് 17-ന് രോഹിണി കൃത്രിമോപഗ്രഹം എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

    2002- രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കലാം വിദ്യാര്‍ത്ഥികളെയും യുവാക്കളേയും ഏറെ പ്രചോദിപ്പിച്ചു 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍  കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു.


2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.  

   അബ്ദുള്‍ കലാമിന്റെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ ആദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്നു. ശാസ്ത്രക്ലബ്ബ് സിക്രട്ടറി കുമാരി സിന്‍ജില കലാം അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ പ്രചോദിത വചനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചുമര്‍ പത്രികകള്‍ തയ്യാറാക്കി. കലാമിന്റെ ഓര്‍മ്മകള്‍ക്കായ റോക്കറ്റ് മാതൃക തയ്യാറാക്കിയത് വിദ്യാലയാങ്കണത്തില്‍ പ്രദര്‍ശിപ്പിച്ചു.





No comments:

Post a Comment