പുതുമഴയും
പുത്തന്‍ കുടയും ചൂടി അറിവിന്റെ
ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന്
വിശ്വമാനവനാവാനുള്ള
തയ്യാറെടുപ്പോടെ ഒരു അധ്യയനവര്‍ഷം
കൂടി സമാഗതമാവുന്നു.
കോഴിക്കോട്,
മലപ്പുറം
ജില്ലകളിലെ നിപ്പ പനിയുടെ
പശ്ചാത്തലത്തില്‍ ജൂണ്‍ 1
ന്
ആരംഭിക്കേണ്ടിയിരുന്ന സ്കൂള്‍
പ്രവേശനോത്സവങ്ങള്‍ ഒരാഴ്ചയലധികം
കടന്ന് ജൂണ്‍ 12
ന്
നടക്കുകയാണ്.
വിദ്യാലയങ്ങള്‍
സര്‍ഗവസന്തങ്ങളെ സ്വീകരിക്കാനായി
സജ്ജമാക്കപ്പെട്ടു കഴിഞ്ഞു.
വിദ്യാഭ്യാസ
സംരക്ഷണ യജ്ഞങ്ങള്‍ പൊതു
വിദ്യാഭ്യാസത്തിന്റെ ശക്തി
സമൂഹത്തിലേക്ക് പകര്‍ന്നതിന്റെ
ഭാഗമായി നമ്മുടെ വിദ്യാലയങ്ങള്‍
കൂടുതല്‍ സ്വീകാര്യത നേടുകയും
പ്രവേശനം നേടിയ കുട്ടികളുടെ
വര്‍ദ്ധനവിലൂടെ അത്
പ്രകടിതമാക്കപ്പെടുകയും
ചെയ്തിട്ടുണ്ട്.
അധ്യാപനവും
അദ്ധ്യയനവും ചേരുന്നതാണ്
വിദ്യാഭ്യാസം.
ഒരു
തലമുറയിൽ നിന്ന് അടുത്ത
തലമുറയിലേക്ക് സംസ്കാരവും
മനുഷ്യ സമൂഹം ആര്‍ജ്ജിച്ച
സഞ്ചിത അറിവും പ്രക്രിയാബന്ധിതമായി
പകർന്നു നൽകപ്പെടുന്നത്
വിദ്യാഭ്യാസത്തിലൂടെയാണ്.
കൂടുതല്‍
നല്ല മനുഷ്യരായി സമൂഹത്തിന്
ഉപകരിക്കുന്ന ഭാവി പൗരന്മാരായി
വളരാന്‍ എല്ലാ കൂട്ടുകാര്‍ക്കും
കഴിയട്ടെ എന്ന് ഹൃദയംഗമമായി
ആശംസിക്കുന്നു.
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ 43
കുട്ടികള്‍
കൂടുതലായി നമ്മുടെ വിദ്യാലയത്തില്‍
പഠിക്കാനെത്തി എന്ന സന്തോഷം
കൂടി ഈ അവസരത്തില്‍ പങ്ക്
വെക്കുന്നു
No comments:
Post a Comment